Wednesday, September 14, 2011

മ്യൂസിക്‌

"മ്യൂസിക്‌ ” എന്ന വാക്ക്.അത് കേള്‍ക്കുമ്പോള്‍ ‘സംഗീതം ഒരു സാഗരമാണ്.അതിലേക്ക് ഇറങ്ങിയാല്‍  തിരിച്ചു   കേറാന്‍  തോന്നില്ല .അതിന്റെ  മാസ്മരശാക്തിയാല്‍ നമ്മെ  പിടിച്ചുനിര്‍ത്തും ’എന്നൊക്കെ  പറയുന്നവരുണ്ട് . എന്നാല്‍  ഈ വാക്ക്  കേള്‍ക്കുമ്പോള്‍  എനിക്ക്  ഓര്‍മ വരുന്നത്  ആ  ‘സുന്ദരി’യെയാണ് .ആരെയും   മോഹിപ്പിക്കുന്ന  നാണം  കൊണ്ട്  ചുവന്നു  തുടുത്ത  ആ  മുഖമാണ്. ആസ്യത്തില്‍ മിന്നിമറയുന്ന  കള്ളചിരിയാണ്.

മൂന്നു  മാസങ്ങള്‍ക്ക്  മുന്‍പ്‌, മേയ്മാസത്തിലെ  മഞ്ഞുമൂടാത്ത  ഒരു  ദിനം .അന്ന്  ഞാന്‍  പണിയൊന്നുമില്ലാതെ  മടിപിടിച്ച്  മടിയന്മാരുടെ  തൊഴിലായ  മയക്കത്തിലായിരുന്നു . അപ്പോള്‍  ദാണ്ടെ എവിടുന്നോ  “മാണിക്ക്യ വീണയുമായെന്‍ മനസ്സിന്റെ ” എന്ന പഴയ  സിനിമ  ഗാനം  കാറ്റില്‍ അലയടിച്ചു  വന്നു .

[ഈ  പാട്ട്  കേട്ടാല്‍  നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന്  ആലോചിക്കു.എന്നിട്ട്   തുടരു . ഒരുപക്ഷെ , നിങ്ങള്‍  ഓര്‍ത്തതും  ഞാന്‍  ഓര്‍ത്തതും  ഒന്നുതന്നെയാവം !]

എന്തായാലും  ആ  ലളിതസുന്ദരപ്രേമഗാനം എന്‍റെ മാനസത്തിനു  കുളിര്‍മയേകി . ഒരുതരം രോമാഞ്ചം. കൂടെ  ടെന്‍ഷനും . ഇന്നാണ്  എന്‍റെ  മനസിന്റെ  കവാടം  തുറന്നു  കടന്നു  വന്ന  ഒരു  സുന്ദരിയെ, എന്‍റെ  പ്രിയ   ഭാജനത്തെ സ്വന്തമാക്കാന്‍   ഞാനും  എന്‍റെ  ചില  അടുത്ത  സുഹൃത്തുക്കളും  തീരുമാനിച്ചിരിക്കുനത്..
“ഓ  സമയം  പോയല്ലോ . ഇനിയും  വൈകിയാല്‍  അവളെ  എനിക്ക്  നഷ്ടമാകും .”

മയക്കത്തില്‍നിന്നും  ചാടിഎഴുന്നേറ്റു  എന്‍റെ  തട്ടിപ്പുവീരന്മാരായ  സഹൃദയരുടെ  ഭവനങ്ങളിലേക്ക് ഞാന്‍  വിളിച്ചു … ഭാഗ്യം ! അവരാരും  എന്നെപോലെയല്ല . എനിക്ക്  വേണ്ടി  എല്ലാവരും  നേരത്തെ  സ്വഭവനങ്ങളില്‍ നിന്നും പുറപെട്ടിരുന്നു.. ഇതാണ്  മാഷേ  സൗഹൃദം!!!

വേഷം  മാറി, അല്പം  ഭംഗിയൊക്കെ  വെപ്പിച്ചു  ഞാന്‍  മന്തോപ്പിലേക്ക്  ഓടി . അവിടെയാണ് എന്നെയും   കാത്തു , എന്നെ  മയക്കിയ  അതേ ചിരിയോടെ  എന്‍റെ  പുരനിറഞ്ഞുനില്‍ക്കുന്ന പ്രിയാല്‍  ഉള്ളത് ..ഹോ .. ഹൃദയമിടിപ്പ്പോലും  നില്‍ക്കുന്നവേഗത്തില്‍  അല്ലേ ഞാന്‍  ഓടിയത് .. അവള്‍  എന്നെ  കാത്തിരിക്കുവല്ലേ ..

മന്തോപ്പില്‍  തട്ടിപ്പുവീരന്മാരും , എന്‍റെ  മിണ്ടാപെണ്ണും , അവളുടെ  സഖിമാരും  ഞാന്‍  വരാതിരിക്കുമോ  എന്ന്  പേടിച്ചുനില്‍പ്പാണ് . പക്ഷെ  ഞാന്‍  അങ്ങിനെ  ചെയ്യുമോ ? എന്‍റെ പ്രിയാളെ എനിക്ക്  വേണ്ടേ ?

എന്‍റെ  സുഹൃത്തുക്കളുടെ  സഹായത്തോടെ  എന്‍റെ  പ്രിയഭാജനത്തെ  അവിടെ  നിന്നിറക്കി .. മരങ്ങള്‍ക്കിടയില്‍  മറഞ്ഞുനിന്നു  ‘സുന്ദരിക്ക് ’ മംഗളങ്ങള്‍  നേര്‍ന്ന  തരുണീമണികളെ എന്‍റെ  സുഹൃത്തുക്കളില്‍   ചിലര്‍   നോട്ടമിട്ടിടുണ്ട് . മന്തോപ്പില്‍  നിന്നും  പുറത്തിറങ്ങിയതും  ദാണ്ടെ  ‘ചെകുത്താന്റെ  മുന്നില്‍  പെട്ടപോലെ ’. പണി  കിട്ടിയില്ലേ . എന്‍റെ  പ്രിയാളുടെ രക്ഷിതാവ്  കുട്ടപ്പന്‍  ചേട്ടനും , കാര്യസ്ഥന്‍  രാമുണ്ണിയും  ഞങ്ങളുടെ  മുന്നില്‍ . ആരാണ് അന്നേരം  അവരെ  ഇവിടെ  കൊണ്ടുവന്നത് . പേടിച്ചു  എന്‍റെ  പെണ്ണ് തെന്നി  വീണു ..

ഞങ്ങള്‍  പിടിക്കപെടാന്‍  പോവുകയാണ്  . ശിക്ഷ  ഉറപ്പ്.. എന്തായാലും ശിക്ഷിക്കപെടും , എങ്കില്‍  ആഗ്രഹങ്ങള്‍  പൂര്‍ത്തികരിച്ച് അതിനുള്ള  വലിയ  ശിക്ഷ  വാങ്ങിക്കാം . അതല്ലേ  അന്തസ്സ് ??

ഞാന്‍  എന്‍റെ പെണ്ണിനെ  കയ്യില്‍  കോരിയെടുത്തു ..

1.....2.....3....

ഒറ്റക്കടി ! അപ്പോള്‍തന്നെ വായില്‍  ഒരു  അരോചകമായ  രുജി. ആ  ‘മാങ്ങ ’കഷ്ണം  ഞാന്‍  തുപ്പി . അപ്പോളല്ലേ  എന്‍റെ  ‘പ്രിയ  ഭോജനത്തില്‍ ’ നിന്നും  ഒരു  പുഴുക്കുട്ടന്‍  എന്നെ  നോക്കി  പല്ലിളിക്കുന്നു .
പിന്നത്തെ  കാര്യം  പറയേണ്ടല്ലോ ? കാത്തു  സൂക്ഷിച്ചൊരു  കസ്തൂരി  മാബഴം പുഴുകുട്ടന്‍  കൊണ്ട്  പോയി .. ചൂരല്‍   കഷായം  ആവോളം  ലഭിക്കുകയും  ചെയ്തു .

അതില്‍  പിന്നെ  'മ്യൂസിക്‌ '! ആ  വാക്ക്  കേള്‍ക്കുമ്പോള്‍  എനിക്ക്  ഓര്‍മ വരുന്നത് , എന്റെ  പ്രിയപ്പെട്ട  മാങ്ങാപെണ്ണില്‍  നിന്നും  ഞാന്‍  അറിയാതെ  പുറത്തേക്കു  വന്ന  ഞങ്ങളുടെ  പുന്നാരപുഴുക്കുട്ടനെയാണ് …..

No comments: